കൊച്ചി: അപകടത്തെത്തുടര്‍ന്ന് വാഹന ഉടമയ്ക്ക് പരിക്കോ മരണമോ സംഭവിച്ചാല്‍ നിശ്ചിത തുക ധനസഹായമായി ലഭിക്കുന്ന തരത്തില്‍ മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
വാഹനാപകടത്തിനിരയാകുന്ന ഉടമയുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യതയില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാവില്ലെന്നും സര്‍ക്കാര്‍ ഈ ബാധ്യത ഏറ്റെടുക്കുകയോ അപകട നഷ്ടപരിഹാരത്തിനു പുറമേ ഇത്തരം ധനസഹായം കൂടി ലഭ്യമാക്കുന്ന തരത്തില്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ബാധ്യത ചുമത്തുകയോ ചെയ്യണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബൈക്കപകടത്തില്‍ കൊല്ലപ്പെട്ട കൊല്ലം സ്വദേശി ബിജുവിന് ഇന്‍ഷ്വറന്‍സ് തുക നിഷേധിച്ച മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ഭാര്യ മിനിയും മക്കളും മാതാവും നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: