ന്യൂദല്‍ഹി: അമൃത കല്‍പ്പിത സര്‍വ്വകലാശാല സ്വന്തം നിലയില്‍ നടത്തിയ മെഡിക്കല്‍ കൗണ്‍സിലിങ് നിയമവിരുദ്ധമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.
മെഡിക്കല്‍ കൗണ്‍സിലിങ്ങുമായി ബന്ധപ്പെട്ട കേസിലാണിത്. മെഡിക്കല്‍ പ്രവേശനത്തില്‍ ഏകീകൃത കൗണ്‍സലിങ് വേണമെന്നാണ് കേന്ദ്ര നിലപാട്. ഇതിനെ സംസ്ഥാനവും പിന്തുണയ്ക്കുന്നു, സര്‍ക്കാര്‍ അറിയിച്ചു.
കല്‍പ്പിത സര്‍വ്വകലാശാലകള്‍ക്ക് സ്വന്തം നിലയില്‍ മെഡിക്കല്‍ കൗണ്‍സിലിങ് നടത്താന്‍ അനുമതി നല്കിയ മുംബൈ ഹൈക്കോടതി ഉത്തരവിനെതിരെ നല്കിയ അപ്പീലുകള്‍ പരിഗണിക്കുകയായിരുന്നു. നിറ്റ് പ്രകാരമുള്ള ഏകീകൃത കൗണ്‍സിലിങ്ങാണ് വേണ്ടതെന്ന് കേരളവും വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: