കോഴിക്കോട്: അഖിലഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്തിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ വിക്രമിന്റെ പിതാവ് കേണല്‍ പി.കെ.പി.വി. പണിക്കരെയും യുദ്ധത്തില്‍ കാല് നഷ്ടപ്പെട്ട നായക് കൈലാസ് കുമാറിനെയും രാജ്യരക്ഷാമന്ത്രി മനോഹര്‍ പരീക്കര്‍ ആദരിച്ചു. സംഘടനയുടെ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ചടങ്ങില്‍വെച്ച് മന്ത്രിക്ക് സമര്‍പ്പിച്ചു. സ്വപ്ന നഗരിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് കേണല്‍ രാമദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി വേലായുധന് കളരിക്കല്‍, മേജര്‍ എ.കെ. ധനപാലന്, സംഘടനാ സെക്രട്ടറി സേതുമാധവന് എന്നിവര്‍ പങ്കെടുത്തു. മുതിര്‍ന്ന വിമുക്ത ഭടന്മാര് വിവിധ ആവശ്യങ്ങള്‍ക്കായി കോഴിക്കോട് സന്ദര്‍ശിക്കുമ്പോള്‍ അവരുടെ താല്‍ക്കാലിക വിശ്രമത്തിനായി വെസ്റ്റ്ഹില്‍ ബാരക്സിലെ ഒഴിവുള്ള ഒരു കെട്ടിടം അനുവദിക്കുക, യുദ്ധത്തിലും മറ്റും അംഗവൈകല്യം വന്ന വിമുക്തഭടന്മാര്ക്കും അല്ലെങ്കില്‍ അവരുടെ ആശ്രിതര്‍ക്കും തക്കതായ പുനരധിവാസ സംവിധാനവും വേണ്ട സഹായവും നല്കാന് നടപടി സ്വീകരിക്കുക, വിമുക്ത ഭടന്മാര്ക്ക് ഒരു നാഷണല്‍ പോളിസി നടപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: