കോഴിക്കോട്: ബിജെപി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യാജബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്.
നടക്കാവ് പോലീസ് സ്റ്റേഷനിലാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്റര്‍നെറ്റ് കോളാണ് ലഭിച്ചതെന്നും സംഭാഷണം ഹിന്ദിയിലായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
24-ാം തീയതി പുലര്‍ച്ചെയാണ് വ്യാജബോംബ് ഭീഷണി എത്തിയത്. മോദി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ ബോംബ് വച്ചെന്നായിരുന്നു ഭീഷണി. സംഭവത്തിന് പിന്നില്‍ കോയമ്പത്തൂരില്‍ നിന്നുള്ള സംഘങ്ങളെന്നാണ് സൂചന.
ഡിജിപിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ബോംബ് ഭീഷണിയെക്കുറിച്ച് പുറത്തുവിടാതിരുന്നെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: