തിരുവനന്തപുരം : സ്വാശ്രയ പ്രശ്നത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു.
12 മണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്. സമരപ്പന്തലിലേക്കും പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സമരം ചെയ്യുകയായിരുന്ന ഡീന്‍ കുര്യാക്കോസ്, സി. ആര് മഹേഷ് എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. കെപിസിസി പ്രസിഡന്റ് വി. എം സുധീരന്, വി. എസ് ശിവകുമാര്‍ എന്നിവര്‍ സമരപ്പന്തലിലുണ്ടായിരുന്നപ്പോഴാണ് പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചത്.
പ്രതിഷേധക്കാര്‍ സംഘം തിരിഞ്ഞ് പോലീസിനു നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. കമ്പും കല്ലും കൊണ്ട് ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് പോലീസ് തിരിച്ചടിച്ചത്. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് സുധീരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് അധികാര ഭ്രാന്ത് ബാധിച്ചിരിക്കുകയാണെന്ന് സുധീരന് പറഞ്ഞു. പിണറായിയെ സര് സിപിയുടെ പ്രേതം ബാധിച്ചിരിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അടിച്ചമര്‍ത്താനാകില്ലെന്നും സുധീരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: