കൊച്ചി: അറബിക്കടലില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചു കൊന്ന സംഭവം തീവ്രവാദ പ്രവര്‍ത്തനത്തിനു സമാനമെന്നു ഹൈക്കോടതി. യാതൊരു മുന്നറിയിപ്പും നല്കാതെയുള്ള നടപടി ഭീകരാക്രമണം തന്നെയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്സി വിട്ടു നല്കുന്നതു സംബന്ധിച്ചു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രണ്ടു തട്ടിലാണെന്നും കോടതി നിരീക്ഷിച്ചു. കപ്പല്‍ വിട്ടു നല്കുന്നതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വാക്കാലുള്ള പരാമര്‍ശമാണു ഹൈക്കോടതി നടത്തിയത്.
ഇറ്റാലിയന്‍ നാവികര്‍ സഞ്ചരിച്ച കപ്പല്‍ വിട്ടു കൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കപ്പല്‍ വിട്ടു നല്‍കരുത് എന്നായിരുന്നു കേരളത്തിന്റെ വാദം. കപ്പലില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെന്നു കേരളത്തിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
രണ്ടു മത്സ്യത്തൊഴിലാളികള്‍ക്കു നേര്‍ക്കു വെടിയുതിര്‍ത്തതു കപ്പലില്‍ നിന്നു പിടിച്ചെടുത്ത ആയുധങ്ങളില്‍ നിന്നാണെന്നു തെളിയിക്കേണ്ടതുണ്ട്. ഇതിനു ഫോറന്‍സിക് പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിക്കണം. റിപ്പോര്‍ട്ട് ലഭ്യമായ ശേഷമേ ഇക്കാര്യം പരിഗണിക്കാവൂവെന്നും അഭിഭാഷകന് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: