ഇടുക്കി: വെള്ളിയാമറ്റം പഞ്ചായത്തിലെ തുമ്പച്ചി, നാടുകാണി, എന്നീ പ്രദേശങ്ങളിലെ വനവാസി വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ആവിഷ്ക്കരിച്ച ഹാംലെറ്റ് പദ്ധതിയുടെ മറവില്‍ പണം കൊള്ള നടത്തിയ സംഭവത്തില്‍ കുമളമാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
. നാടുകാണിയിലെ കാണി ശശിധരന്റെ പരാതിയെത്തുടര്‍ന്നാണ് ജില്ലാ പോലീസ് സൂപ്രണ്ട് കേസെടുക്കാന്‍ കുളമാവ് എസ്.ഐയോട് നിര്‍്ദ്ദേശിച്ചത്. സംഭവത്തെക്കുറിച്ച് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍ സജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കഴിഞ്ഞ ദിവസം ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു.2014-15 പദ്ധതി വര്‍ഷമാണ് നാടുകാണി, തുമ്പച്ചി എന്നീ പ്രദേശത്തെ പിന്നാക്കക്കാര്‍ക്കായി ഒരു കോടി രൂപയുടെ വികസന പദ്ധതി ആവിഷ്കരിച്ചത്. കുടിവെള്ളം, റോഡ് എന്നിവ നിര്‍മ്മിക്കുന്നതിനാണ് പണം അനുവദിച്ചത്. ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഇറിഗേഷന്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനായിരുന്നു നിര്‍മ്മാണ ചുമതല. ഇവര്‍ സ്വകാര്യ വ്യക്തികളെ നിര്‍മ്മാണം ഏല്‍പ്പിച്ചു.
ഇരുന്നൂറ് മീറ്റര്‍ റോഡ് നിര്‍മ്മിച്ചു. കുടിവെള്ള വിതരണത്തിനായി നിലവാരം കുറഞ്ഞ പൈപ്പുകളാണ് ഉപയോഗിച്ചത്. മുന്‍പ് നാടുകാണി പ്രദേശത്തുണ്ടായിരുന്ന കുളമാണ് കുടിവെള്ള പദ്ധതിക്കായി തെരഞ്ഞെടുത്തത്. നാടുകാണി പവലിയന് സമീപം ടാങ്കും സജ്ജമാക്കി. 12 ഹോഴ്സ് പവറിന്റെ മോട്ടോറും സ്ഥാപിച്ചു. കഴിഞ്ഞ ജൂണ്‍ നാലിന് ജലപദ്ധതി സമര്‍പ്പിച്ചു. ആദ്യ ദിവസങ്ങളില്‍ മാത്രമാണ് വീടുകളില്‍ കുടിവെള്ളം എത്തിയത്. പിന്നീട് കുടിവെള്ളം എത്തിയതേയില്ല. പദ്ധതിയുടെ ഗുണം ജനങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല സര്‍ക്കാരിന്റെ പണം അനാവശ്യമായി വെട്ടിച്ചെടുക്കാനുള്ള ശ്രമവും നടത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് നല്കിയ പരാതിയെത്തുടര്‍ന്നാണ് ജില്ല പോലീസ് സൂപ്രണ്ട് ഇപ്പോള്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളെ കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പറ്റിച്ച സംഭവത്തിലെ പത്താമത്തെ കേസാണ് ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: