ന്യൂദല്‍ഹി: ഭാരത- പാക്ക് അതിര്‍ത്തിയില്‍ സ്മാര്‍ട്ട് വേലി നിര്‍മിക്കാന്‍ തത്വത്തില്‍ ധാരണയായി. പത്താന്‍കോട്ട്, ഉറി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ നിന്നുളള ഭീകരകയറ്റുമതി തടയാനാണിത്.
പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രാലയം 2016 ഏപ്രിലില്‍ സുരക്ഷാക്കാര്യം പഠിക്കാന്‍ സമിതി രൂപീകരിച്ചിരുന്നു.കേന്ദ്ര ആഭ്യന്തര സെക്രട്ടറി മധുകര്ഗുപ്തയാണ് സമിതിയുടെ തലവന്‍. വേലി കെട്ടാന്‍ സമിതിയാണ് ശുപാര്‍ശ ചെയ്തത്.
ജമ്മുകാശ്മീര്‍, രാജസ്ഥാന്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാണ് പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നത്.
നിരീക്ഷണ ഉപഗ്രഹങ്ങളടക്കമുളള സംവിധാനങ്ങള്‍ അതിര്‍ത്തി രക്ഷാ സേനയ്ക്ക് ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്. നാല് സംസ്ഥാനങ്ങളിലെയും പോലീസിന്റെയും ഇന്റലിജന്‍സിന്റെയും സേവനങ്ങള്‍ ലഭ്യമാക്കണം. ഇവയെല്ലാം സംയോജിപ്പിച്ച് ഗ്രിഡ് ആവിഷ്ക്കരിക്കാനും നിര്‍ദേശിക്കുന്നു. നുഴഞ്ഞുകയറ്റം കൂടുതലുളള പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: