ചെങ്ങന്നൂര്‍: മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് മൂന്ന് കോടി രൂപയുടെ തട്ടിപ്പുനടന്നതായി വിജിലന്‍സിനു പരാതി നല്കിയ മുന്‍ എസ്എന്‍ഡിപി യൂണിയന് കൗണ്‍സിലര്‍ കൂടിയായ പരാതിക്കാരനില്‍ നിന്നും വിജിലന്‍സ് മൊഴിയെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
ചെങ്ങന്നൂര്‍ എസ്എന്‍ഡിപി യൂണിയന് മുന്‍ കൗണ്‍സിലറായ ചെങ്ങന്നൂര്‍ വള്ളിയില്‍ വീട്ടില്‍ സുനില്‍ വള്ളിയിലില് നിന്നുമാണ് വിജിലന്‍സ് മൊഴിയെടുത്തത്. എസ്എന്‍ഡിപി യൂണിയനു കീഴില്‍ വ്യാജ മൈക്രോഫിനാന്‍സ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി അതിന്റെ പേരില്‍ പണം തട്ടിയെന്നാണ് പരാതി. ഇത്തരത്തില്‍ മൂന്നുകോടി രൂപയുടെ തട്ടിപ്പു നടന്നെന്നാണ് പരാതിയിലുള്ളത്.
വിജിലന്‍സ് സിഐ: അലക്സ് ബേബിയുടെ നേത്യത്വത്തില്‍ തിരുവല്ല ക്രൈംബ്രാഞ്ച്്് ഡിവൈഎസ്പി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: