ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ കോണ്‍ഗ്രസ് നടത്തിയ റാലിയില്‍ ഒരു വിഭാഗം പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചു. ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംഘടിപ്പിച്ച റാലിയിലാണ് രാജ്യവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നത്.
പ്രാദേശിക ചാനലായ സമാചാര്‍ ന്യൂസ് പ്ലസ് ആണ് വീഡിയോ ഉള്‍പ്പെടെ വാര്‍ത്ത പുറത്ത്വിട്ടത്. സംഭവത്തില്‍ നേതാക്കളെ പ്രതിയാക്കി രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ജില്ലാ പ്രസിഡണ്ടിനെയും യൂണിറ്റ് ഭാരവാഹികളെയും പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തതായി പോലീസ് വ്യക്തമാക്കി.
നേതാക്കള്‍ കുറ്റം നിഷേധിച്ചു. വീഡിയോ വ്യാജമെന്നാണ് ഇവരുടെ ആരോപണം. പത്രപ്രവര്‍ത്തകരില്‍ നിന്ന് ശേഖരിച്ച ദൃശ്യങ്ങളില്‍ പാക്കിസ്ഥാന് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്നത് വ്യക്തമാണെന്ന് പോലീസ് പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉപാധ്യക്ഷന്‍ രാഹുല്‍ യുപിയില്‍ പാര്‍ട്ടി പരിപാടികള്‍ നടത്തുന്നതിടെ, ഈ സംഭവം കോണ്‍ഗ്രസിന് തിരിച്ചടിയായി. ഉറിയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്പ്പിക്കാത്തതിന് റാലിക്കിടെ ഒരാള്‍ രാഹുലിനെ ചെരുപ്പെറിഞ്ഞും പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: