ഇസ്ലാമാബാദ്: സിന്ധുനദീജല കരാറില്‍ നിന്ന് ഭാരതത്തിന് ഏകപക്ഷീയമായി പിന്മാറാനാവില്ലെന്ന് പാക്കിസ്ഥാന് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതം സിന്ധുനദീജല കരാര്‍ പുനപ്പരിശോധിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അസീസ്.
ഭാരതം കരാറില്‍ നിന്ന് പിന്മാറിയാല് പാക്കിസ്ഥാന് അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് അസീസ് പറഞ്ഞു. കാര്‍ഗില്‍, സിയാച്ചിന്‍ യുദ്ധകാലത്തും കരാര്‍ റദ്ദാക്കിയിരുന്നില്ല, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: