ആലപ്പുഴ: കേരളത്തിലെ ഏക താപവൈദ്യുത നിലയമായ കായംകുളം എന്‍ടിപിസിയില്‍ ഉത്പാദനം നിലച്ചിട്ട് രണ്ടു വര്‍ഷം. എന്‍ടിപിസിയുമായി വൈദ്യുതി വാങ്ങല്‍ കരാറുണ്ടാക്കിയിട്ടുള്ള ഏക സംസ്ഥാനമായ കേരളം, വൈദ്യുതി വാങ്ങാത്തതോടെയാണ് ഉല്പ്പാദനംനിലച്ചത്. വൈദ്യുതി വാങ്ങാഞ്ഞിട്ടും കരാര്‍ വ്യവസ്ഥപ്രകാരം കേരളം കോര്പ്പറേഷന് 408 കോടി രൂപ നല്‍കിക്കഴിഞ്ഞു.
2014 ഒക്ടോബറിലാണ് ഉല്‍പ്പാദനം നിര്‍ത്തിയത്. നാഫ്ത ഇന്ധനമായി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണ്. ഇക്കാരണംപറഞ്ഞ്കേരളം വൈദ്യുതി വാങ്ങാന്‍ വിസമ്മതിച്ചതോടെയാണ് ഉത്പാദനം നിര്‍ത്തിയത്. വൈദ്യുതി ക്ഷാമം രൂക്ഷമായ കഴിഞ്ഞ വേനല്‍കാലത്തുപോലും എന്‍ടിപിസിയില്‍നിന്നും വൈദ്യുതി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിരുന്നില്ല.
കായംകുളം താപനിലയത്തിലെ വൈദ്യുതിയുടെ നിരക്ക് കുറയ്ക്കാന്‍ എല്‍എന്‍ജി ഇന്ധനമാക്കുകയാണ് പ്രധാന മാര്‍ഗ്ഗം. എന്നാല്‍ എല്‍എന്‍ജി താപനിലയത്തിലെത്തിക്കാനുള്ള വാതകപൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ തീരവാസികളും രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍പ്പുമായി രംഗത്തെത്തിയതിനാല്‍ വൈകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: