മറയൂര്‍ (ഇടുക്കി): കാന്തല്ലൂര്‍ പഞ്ചായത്തിലെ പച്ചക്കറിക്കര്‍ഷകര്‍ വിളകള്‍ വിറ്റഴിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ബുദ്ധിമുട്ടുന്നു, കൃഷി വകുപ്പും സംസ്ഥാന സര്‍ക്കാരും സഹായിക്കുന്നില്ല.
ഏക്കറുകണക്കിന് പച്ചക്കറികള്‍ ഭുവനപുരം, പുത്തൂര്‍, പെരുമല, കുളച്ചിവയല്‍ എന്നിവിടങ്ങളില്‍ വിളവെടുക്കാറായി. മുഴുവനും ഹോര്‍ട്ടികോര്‍പ്പ് വാങ്ങുമെന്ന് കൃഷിമന്ത്രി പ്രഖ്യാപിച്ചിരുന്നു. പാടങ്ങളില്‍ മന്ത്രി നേരിട്ടെത്തി കണ്ടിരുന്നു.
ഓണത്തിന് ശേഖരിച്ചു. തമിഴ്നാട്ടിലെ പച്ചക്കറി വ്യാപാരികളെത്തിയെങ്കിലും വാങ്ങാന്‍ കിട്ടാതെ മടങ്ങി. ഓണത്തിന് വാങ്ങിയതിന്റെ പണം കോര്പ്പറേഷന് കര്‍ഷകര്‍ക്ക് നല്‍കിയില്ല, ഓണം കഴിഞ്ഞ് സംഭരിച്ചിട്ടുമില്ല.
ഇത് കര്‍ഷകരോടുള്ള ചതിയാണെന്ന് പച്ചക്കറി കര്ഷകന് സൗന്ദര്രാജന് ജന്മഭൂമിയോട് പറഞ്ഞു. സൗന്ദര്രാജന് കാരറ്റും കാബേജുമാണ് വിളവെടുക്കാനുള്ളത്. വേനല്‍ കടുത്തതിനാല്‍ വേഗം വിളവെടുപ്പ് നടത്തണം. വാങ്ങാന്‍ ആളില്ല. കര്‍ഷകര്‍ കുഴങ്ങുകയാണ്.
ഓണക്കാലത്ത് പച്ചക്കറി കിട്ടാഞ്ഞ തമിഴ് വ്യാപാരികള്‍ വാങ്ങാന്‍ വരുന്നുമില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: