പാലാ: ടൗണിലെ നടപ്പാതകളില്‍ പലയിടത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതായും വ്യാപാരികള്‍ സാധനങ്ങള്‍ ഇറക്കിവെച്ച് വ്യാപാരം നടത്തുന്നതായും പരാതി. ഇതുമൂലം കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
അധികൃതരെ ദുരിതം അറിയിച്ചാല്‍ പരിശോധന നടത്തിയിട്ട് പോകുന്നതല്ലാതെ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല. വാഹനം പാര്‍ക്ക് ചെയ്യുന്നതുമൂലം കാല്‍നടക്കാര്‍ റോഡിലേക്ക് ഇറങ്ങിനടക്കേണ്ട ഗതികേടാണ്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
കഴിഞ്ഞദിവസം സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്ന യാത്രക്കാരനെ വാഹനമിടിച്ച് ഗുരുതര പരുക്കേറ്റ സംഭവവുമുണ്ടായി. ടൗണിലെത്തുന്ന കാല്‍നടക്കാരുടെ സുരക്ഷക്കുവേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ചിട്ടുള്ള നടപ്പാതകള്‍ കയ്യേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെയും കച്ചവടം നടത്തുന്നവര്‍ക്കെതിരെയും സീബ്രാലൈനില്‍ നിര്‍ത്താതെ പോകുന്ന വാഹനങ്ങള്ക്കെതിരിയും നടപടി സ്വീകരിക്കണമെന്ന് പാലാ പൗരാവകാശ സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: