നിലമ്പൂര്‍ (മലപ്പുറം): നിലമ്പൂര്‍ വനത്തില്‍ പോലീസും മാവോയിസ്റ്റുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. നെടുങ്കയം മുണ്ടക്കടവ് കോളനിയില്‍ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. സുരക്ഷാ കാരണങ്ങളാല്‍ സംഭവം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നിലമ്പൂര്‍ വനത്തില്‍ സിപിഐ മാവോയിസ്റ്റ് രൂപീകരണത്തിന്റെ 12 ാം വാര്‍ഷികം ആഘോഷിച്ചിരുന്നു. വാര്‍ത്തയും ചിത്രങ്ങളും മാവോയിസ്റ്റുകള്‍ തന്നെ മാധ്യമങ്ങള്‍ക്ക് എത്തിച്ചു.
പാലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് പരിശോധന നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വയനാട് സ്വദേശിയായ മാവോയിസ്റ്റ് സോമനും സംഘവും മുണ്ടക്കടവ് കോളനിയിലെത്തുകയും കോളനിവാസികള്‍ക്ക് ക്ലാസ് നല്‍കുകയും ചെയ്തു. ഈ സമയത്താണ് പോലീസ് എത്തിയത്.
കോളനിവാസികളെ മറയാക്കി മാവോയിസ്റ്റുകള്‍ പോലീസിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: