കളമശേരി: മുഖത്ത് വെട്ടേറ്റനിലയില്‍ വഴിയില്‍ കണ്ടയാളെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം. തായ്ക്കാട്ടുകര ചേരാട്ടുപറമ്പില്‍ ശെല്വന്(27)നാണ് കളമശേരി പോലീസ് സ്റ്റേഷനില്‍നിന്ന് മര്‍ദ്ദനമേറ്റത്. വിടാക്കുഴ കിടങ്ങാത്ത്പറമ്പില് ശ്രീനിവാസനാണ്(43) കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവരും എറണാകുളം ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശനിയാഴ്ച്ച രാത്രി വീട്ടിലേക്ക് പോകുമ്പോഴാണ് മുട്ടം പാടത്തിനു നടുവില്‍ നിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ട് ശെല്വന് ഓട്ടോ നിര്‍ത്തി ഇറങ്ങിചെന്നത്. കവിളിലും കൈക്കും വെട്ടേറ്റ് ചോരയൊലിച്ച് കിടന്ന ശ്രീനിവാസനെ ശെല്‍വനും ഓടിക്കൂടിയ സമീപവാസികളും ചേര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് ശെല്‍വനെ കളമശേരി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കൂടെയുണ്ടായിരുന്നയാളെ മര്‍ദ്ദിച്ചതെന്തിനാണെന്ന് ചോദിച്ച് ആറ് പോലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് ശെല്വന് പറഞ്ഞു. മര്‍ദ്ദനമേറ്റ ശെല്‍വനെ സുഹൃത്തുക്കള്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. മുതുകിലും നട്ടെല്ലനും ഇടിയില്‍ ചതവുണ്ട്. സംഭവത്തില്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: