ചെര്‍പ്പുളശേരി: ആജ്ഞാശക്തിയാല്‍ പ്രകൃതിയെ വരുതിയിലാക്കുവാന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥത്തില്‍ വേദതന്ത്രജ്ഞരെന്ന് മാടമ്പ് കുഞ്ഞുകുട്ടന് പറഞ്ഞു. ജീവജാലങ്ങളും, വൃക്ഷലതാദികളും അവരുടെ ആജ്ഞയ്ക്കു വശംവദരാകും.
പറയുന്നയാളുടെ ഹൃദയത്തില്‍ നിന്നും കേള്‍ക്കുന്നവരുടെ ഹൃദയത്തിലേക്ക് വാക്കുകള്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന തരത്തിലുള്ള ആജ്ഞാശക്തി സിദ്ധിച്ച ഇല്ലമാണ് പാതിരിക്കുന്നത്ത് മന. ഷൊര്‍ണൂര്‍ മുണ്ടക്കോട്ടുകുറുശ്ശി പാതിരികുന്നത്ത് മനയില്‍ നടന്ന നാഗകീര്‍ത്തി പുരസ്കാര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാടമ്പ്.
പട്ടിക്കാട് മേലേടത്ത് മനക്കല് കൃഷ്ണന് നമ്പൂതിരി (വേദം), തളിപ്പറമ്പ് പൂന്തോട്ടത്ത് പുടയൂരില്ലത്ത് പി.പി. പാണ്ഡുരംഗന് നമ്പൂതിരി (തന്ത്രം), കെ.ബി. ശ്രീദേവി (സാഹിത്യം) എന്നിവര്‍ക്ക് പതിനായിരം രൂപയും പ്രശസ്തി ഫലകവുമടങ്ങുന്ന നാഗകീര്‍ത്തി പുരസ്കാരം മാടമ്പ് സമ്മാനിച്ചു. തന്ത്രവിദ്യാപീഠം വര്‍ക്കിങ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. പ്രകാശ് കുറുമാപ്പള്ളി ആമുഖഭാഷണം നടത്തി.
പാതിരിക്കുന്നത്ത്മനയ്ക്കു വേണ്ടി കാരണവന്മാരായ കെ.ജാതവേദന്‍ നമ്പൂതിരി, കെ.മാധവന് നമ്പൂതിരി എന്നിവര്‍ പുരസ്ക്കാര ജേതാക്കളെ പൊന്നാട ചാര്‍ത്തി ആദരിച്ചു. ഗാനരചയിതാവ് ബി.കെ. ഹരിനാരായണന് പുരസ്കാരാര്ഹരെ പരിചയപ്പെടുത്തി. ഇ.എം.ദിവാകരന്, അണ്ടലാടി ശങ്കരന് നമ്പൂതിരിപ്പാട്, അകത്തേകുന്നത്ത് കൃഷ്ണന് നമ്പൂതിരി, കെ.വി.ജയന്, കെ.ആര്.സദാനന്ദന്, കെ.എം.ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: