മൂവാറ്റുപുഴ: നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശംവച്ച നടന് മോഹന്‍ലാലിനെതിരെ വിജിലന്‍സ് കേസ് ഹര്‍ജി കേള്‍ക്കല്‍ ഒക്ടോബര്‍ നാലിലേക്ക് മാറ്റി. ഏലൂര്‍ ഉദ്യോഗമണ്ഡല്‍ സ്വദേശി എ.എ. പൗലോസാണ് ഹര്ജിക്കാരന്. ആനക്കൊമ്പ് പണം കൊടുത്തുവാങ്ങുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്തതിനെ തുടര്‍ന്ന് ആദായവകുപ്പ് കേസെടുത്തശേഷം മാത്രമാണ് ആനക്കൊമ്പുകള്‍ സ്വന്തം ഉടമസ്ഥതയിലുള്ളതാണെന്നു സ്ഥാപിക്കാന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. നിയമപരമായി ഇതു നിലനില്‍ക്കില്ലെന്നുമാണ് വാദം. മന്ത്രിയും മോഹന്‍ലാലും കൂടാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 10 പേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: