ഔറംഗാബാദ്: കൊടുംവരള്‍ച്ചയില്‍ വലഞ്ഞ മഹാരാഷ്ട്രയിലെ ലാത്തൂരിന് ജലക്ഷാമം മാറുന്നു. ട്രെയിനില്‍ കുടിവെള്ളമെത്തിക്കുകയും കുടിവെള്ള ശേഖരണ തര്‍ക്കത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിക്കുയും ചെയ്തിരുന്ന പ്രദേശത്ത് മികച്ച കാലവര്‍ഷമായിരുന്നു ഇത്തവണ.
മഴ ലഭ്യതയുടെ ശരാശരി ഇത്തവണ 113 % ആയിരുന്നു. ലാത്തൂരിന്റെ ജീവരേഖയായ മഞ്ജ്റ ഡാമില്‍ ജലപരിധിയുടെ 97 % ജലനിരപ്പുയര്‍ന്നു. മഞ്ജ്റയിലെ ജലശേഖരം അഞ്ചുവര്‍ഷത്തേക്ക് ലാത്തൂരിന് മുമ്പത്തെ ജലക്ഷാമത്തിനിടവരുത്തില്ലെന്നാണ് ഗവേഷകരുടെയും ഭൂവിജ്ഞാനീയ ശാസ്ത്രജ്ഞരുടെയും കണക്കുകൂട്ടല്‍. മറ്റൊരു പ്രമുഖ ഡാമായ ടെര്ണയും കൂടാതെ എട്ട് ചെറിയ ഡാമുകളും കരകവിയാറായി.
നിലവില്‍ കടുത്ത ജല വിനിയോഗ നിയന്ത്രണമാണ് ലാത്തൂരില്‍.
മാസത്തില്‍ ഒരു പ്രാവശ്യമാണ് നഗരസഭ കുടിവെള്ള വിതരണം നടത്തുന്നത്. ഇത് ആഴ്ചയില്‍ രണ്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്ന് ലാത്തൂര്‍ നഗരസഭയുടെ ജലവിതരണ വിഭാഗം എഞ്ചിനീയര്‍ വിജയ് ചൊല്ഖാനെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: