തിരുവനന്തപുരം: രാജ്യത്ത് ഇലക്ട്രോണിക്ചിപ്പുകള് പതിപ്പിച്ച പാസ്പോര്ട്ടുകള് ഒരു മാസത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് വിദേശകാര്യ സഹമന്ത്രി ജനറല്‍ (റിട്ട) വി.കെ. സിംഗ്. അടുത്ത ഘട്ടമായി മൊബൈല്‍ഫോണില്‍ വരെ കൊണ്ടുപോകാവുന്ന ഡിജിറ്റല്‍ പാസ്പോര്ട്ടുകള് നടപ്പിലാക്കും. ഇതിന് സാങ്കേതിക സൗകര്യങ്ങള്‍ ലഭ്യമാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ മേഖലാ പാസ്പോര്‍ട്ട് ഓഫീസ് സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.കെ. സിംഗ്.
പാസ്പോര്‍ട്ട് അപേക്ഷകളില്‍ നല്കുന്ന വിവരങ്ങള്‍ പാസ്പോര്‍ട്ട് ഓഫീസ് ഡിജിറ്റല്‍ രൂപത്തില്‍ പോലീസിന് കൈമാറും. വെരിഫിക്കേഷന് ശേഷം ഡിജിറ്റല്‍ രൂപത്തില്‍ തിരികെ പാസ്പോര്‍ട്ട് ഓഫീസിന് ലഭ്യമാക്കും. ഇതോടെ വിതരണ കാലതാമസം ഗണ്യമായികുറയ്ക്കാം, അദ്ദേഹം പറഞ്ഞു.
വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സുമാരുടെയും വനിതാവീട്ടുജോലിക്കാരുടെയും റിക്രൂട്ട്മെന്റില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ ചൂഷണം തടയാന്‍ സഹായകമായി. തൊഴില്‍ നഷ്ടത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ സൗദിസര്‍ക്കാര്‍ വലിയതോതിലുള്ളസഹകരണമാണ് നല്‍കിയത്. സൗദിയില്‍ വീണ്ടും തൊഴില്തേടിപോകുന്നവര് സത്യസന്ധമായമാര്ഗങ്ങളേ അവലംബിക്കാവൂയെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കൊല്ലം പാസ്പോര്‍ട്ട് സേവാകേന്ദ്രവും മന്ത്രി സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: