മലപ്പുറം: എടപ്പാളില്‍ പട്ടിണി കിടന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. എടപ്പാള്‍ വടക്കത്ത്കുന്നത്ത് ശോഭന (55) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മാനസികപ്രശ്നമുള്ള ശോഭനയും മകളും തനിച്ചാണ് താമസിച്ചിരുന്നത്.
ദിവസങ്ങളായി ഇവരെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് പഞ്ചായത്തംഗവും നാട്ടുകാരും വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ശോഭനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകള്‍ ശ്രുതിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ ഭക്ഷണം കഴിച്ചിട്ട് 15 ദിവസങ്ങളിലേറെയായി എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
ജനങ്ങളുടെ ക്ഷേമകാര്യങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് ശോഭനയെ പട്ടിണിമരണത്തിലേക്ക് നയിച്ചതെന്ന് ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിച്ചു. സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ബിജെപി എടപ്പാള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: