അമൃതപുരി: ഭീകരത ദൈനംദിന പ്രശ്നങ്ങളിലൊന്നായി മാറി എന്നതാണ് വലിയ മാറ്റമെന്ന് മാതാ അമൃതാനന്ദമയീ ദേവി. അത് ലോകമെമ്പാടും സ്വസ്ഥത കെടുത്തുന്ന പ്രശ്നമായി. വിഭാഗീയത, ബലാത്സംഗം, സ്ത്രീപീഡനം, കുറ്റകൃത്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ കേരളം വേറെ ഏത് സംസ്ഥാനത്തേക്കാളും മുന്നിലാണെന്നും മനുഷ്യര്‍ സഞ്ചരിക്കുന്ന ദുരന്തങ്ങളായി മാറുകയാണെന്നും ജന്മദിന സന്ദേശത്തില്‍ അമ്മ പറഞ്ഞു.
കാമവും ക്രോധവുമാണ് മനുഷ്യനെ നയിക്കുന്നത്. തെരുവ്നായ്ക്കളുടെ പ്രശ്നം ചര്‍ച്ചാ വിഷയമാണ്. അവയ്ക്ക് വിവേകബോധമില്ല. പരസ്പരം കടിച്ചു കീറാന്‍ നില്ക്കുന്ന മനുഷ്യരുടെ കാര്യത്തില്‍ എന്താണ് പരിഹാരമാര്‍ഗം. ബുദ്ധിയും ഓര്‍മശക്തിയും വികസിപ്പിച്ച് മനുഷ്യനെ ഏറ്റവും ഉത്പാദന ശേഷിയുള്ള യന്ത്രങ്ങളാക്കുന്ന വിദ്യാഭ്യാസമാണ് നിലവില്‍.
വാക്കിലും ചിന്തയിലും പ്രവൃത്തിയിലും കാഴ്ചപ്പാടിലും സംസ്കാരത്തിന്റെ തെളിമ നല്കുന്നതായിരിക്കണം വിദ്യാഭ്യാസം. അഹന്തയ്ക്കും തോല്‍പ്പിക്കാനാകാത്തത് സ്നേഹം മാത്രമാണ്. ദുഃഖങ്ങള്‍ക്കുള്ള ഒറ്റമൂലിയും ഏകാന്തതയിലെ ഊന്നുവടിയും സ്നേഹം മാത്രമാണ്. അമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: