അമൃതപുരി (കൊല്ലം): ഇന്നത്തെ സംഘര്‍ഷ സാഹചര്യത്തില്‍ ഭാരതസൈന്യം ജാഗ്രത പുലര്‍ത്തണമെന്ന് മാതാ അമൃതാനന്ദമയി നിര്‍ദ്ദേശിച്ചു. 63-ാം ജന്മദിന സമ്മേളനത്തില്‍, സമൂഹവിവാഹത്തിനു ശേഷം ‘ജന്മഭൂമി’ യോട് സംസാരിക്കുകയായിരുന്നു അമ്മ.
പുറത്തെ ജാഗ്രതയെക്കാള്‍ അകത്താണ് ജാഗ്രത വേണ്ടത്.
സംഗതികളെപ്പറ്റി അവബോധം വേണം; നിരീക്ഷണം വേണം. ഇത്തവണ ആക്രമണം ഏതു നേരത്തായി എന്നതു ശ്രദ്ധിക്കണം. എല്ലാവരും ഉറങ്ങുമ്പോഴായി അവര്‍ വെറുതെ വന്നതല്ല. അവരുടെ ചാരന്മാര് അകത്തുണ്ടായി. ചാരന്മാര് എല്ലായിടത്തും കാണും. അതിനാല്‍, ഇപ്പോഴത്തെ സംഭവം ജാഗ്രതക്കുവേണ്ടിയുള്ള മുന്നറിയിപ്പായി കാണണമെന്ന് അമ്മ പറഞ്ഞു.
അതിര്‍ത്തിരക്ഷാ സേനാംഗങ്ങള്‍ക്ക് യോഗ പരിശീലനം അമൃതാനന്ദമയി മഠമാണ് നല്‍കുന്നത്. കശ്മീരിലും കാര്ഗിലിലുമൊക്കെ, മനഃസ്വാസ്ഥ്യം നഷ്ടപ്പെട്ട ജവാന്മാര് ഓഫീസര്‍മാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടായി.
അക്കാലത്ത് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണി ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഒരു യോഗ സംഘത്തെ സമീപിച്ചപ്പോള്‍, അവര്‍ വന്‍ തുക ആവശ്യപ്പെട്ടു. ഇക്കാര്യം ആന്റണി ന്യൂദല്‍ഹിയില്‍ അമ്മയോടു പറഞ്ഞു. അപ്പോള്‍ അമ്മ ആന്റണിയോടു ചോദിച്ചത്, ജവാന്മാരെ യോഗ പഠിപ്പിക്കുന്ന തപസ്യാമൃത ചൈതന്യ ഓര്‍മ്മിച്ചു: ”കുടിച്ച മുലപ്പാലിന് വില പറയുകയോ?”
അതിനുശേഷമാണ്, അമ്മ സൗജന്യമായി സേനാംഗങ്ങള്‍ക്ക് യോഗാ പരിശീലനം നല്കാന് നിര്‍ദ്ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: