റിയാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി, പാപ്പരായ സൗദി അറേബ്യ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം 20% കുറച്ചു. മന്ത്രിമാര്‍, ഉപദേശക സമിതി അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശമ്പളത്തിലാണ് വലിയ കുറവ്. ശമ്പളത്തിനു പുറമേ വീട്ടുവാടക, വാഹനച്ചെലവ് ആനുകൂല്യങ്ങളില്‍ 15% കുറവും ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരുമെന്ന് സൗദി അറേബ്യ രാജാവ് സല്മാന് പുറപ്പെടുവിച്ച ഉത്തരവ് പറയുന്നു.
എണ്ണവിലയിടിവിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. സ്വകാര്യ കമ്പനികള്‍ പലതും പൂട്ടി. ജീവനക്കാരായ അന്യരാജ്യക്കാര്‍ക്ക് തിരികെ പോകാന്‍ പോലുമാകാത്ത സ്ഥിതിയാണ്. നിതാഖത്തുപോലുള്ള നിയമങ്ങള്‍ നടപ്പാക്കുന്നു. പ്രഖ്യാപിത പദ്ധതികള്‍ റദ്ദാക്കി. പുറമേയാണ് ശമ്പളം കുറയ്ക്കല്‍.
വേതന വര്‍ധനവ് മരവിപ്പിച്ചതില്‍ നിന്ന് സൗദിയുടെ തെക്കന്‍ അതിര്‍ത്തിയിലും വിദേശത്തും സൈനിക, സുരക്ഷാ സേവനത്തിലുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്.
സ്വകാര്യ കമ്പനികളിലെ തൊഴില്‍ പ്രശ്നങ്ങളെ തുടര്‍ന്ന്, നിരോധിതമാണെങ്കിലും പൊതുനിരത്തില്‍ ജീവനക്കാരുടെ പ്രകടനങ്ങള്‍ നടന്നു. ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ സര്‍ക്കാര്‍ കുഴങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: