ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ ഉണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 55 പേർക്ക് ഗുരുതരമായി പരിക്കേറ്റു. അതേ സമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
ചൊവ്വാഴ്ച ബാഗ്ദാദിനു കിഴക്ക് ജാദിദയിലാണ് ആദ്യ ആക്രമണം നടന്നത്. നിര്‍മാണ തൊഴിലാളികളുടെ ഇടയിലേക്ക് സ്ഫോടക വസ്തു ശരീരത്ത് ഘടിപ്പിച്ച ചാവേര്‍ എത്തുകയും സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രണ്ടാമത്തെ സ്ഫോടനം തെക്കന്‍ ബാഗ്ദാദിലെ ബയായിലായിരുന്നു. ഇവിടെ ഏഴു പേര് കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: