നോയ്ഡ: സമാജ്വാദി പാർട്ടി നേതാവ് അശോക് പ്രധാനെതിരെ ലൈംഗികാരോപണം. അശോകിനും മറ്റ് രണ്ട് പേർക്കെതിരെയുമാണ് വിവാഹിതയായ യുവതി ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഉത്തർപ്രദേശ് ഭരണം കയ്യാളുന്ന സമാജ്വാദി പാർട്ടിക്ക് ഏറെ തലവേദനയായിരിക്കുകയാണ് യുവതിയുടെ ആരോപണം.
ഭർതൃപിതാവ് ,കൂടാതെ പങ്കജ് ജിൻഡാൽ എന്നിവർക്കെതിരെയുമാണ് യുവതി പരാതി നൽകിയത്. അശോക് പ്രധാൻ മുഖാന്തരം ഒരു വർഷം മുൻപാണ് യുവതിയുടെ വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ഭർതൃവീട്ടിൽ കഴിഞ്ഞിരുന്ന യുവതിയെ ഭർതൃപിതാവും മറ്റ് പ്രതികളും മയക്ക് മരുന്ന് കലർത്തിയ പാനീയം നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി ആരോപിക്കുന്നത്.
എന്നാൽ യുവതിയുടെ ആരോപണം നിഷേധിച്ച പ്രധാൻ തന്റെ വില ഇടിച്ചു കാട്ടാൻ പ്രതിപക്ഷം നടത്തുന്ന കള്ളപ്രചരണമാണ് ഇതെന്ന് പറഞ്ഞു. ഇതിനു പുറമെ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: