തിരുവനന്തപുരം: നിലവിലെ മദ്യനയവും ലഹരിവസ്തുക്കളുടെ ഉപയോഗവും കേരളത്തിന് ശാപമായി തീര്‍ന്നിരിക്കുകയാണെന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. മദ്യവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന നിയമവും കൂടി ഉള്‍പ്പെടുത്തി മദ്യ നയത്തില്‍ നിയമഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജഗോപാല്‍. കുട്ടികള്‍ക്ക് മദ്യം വില്‍ക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നും മദ്യം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കുട്ടികളെ ശിക്ഷിക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു. ഇതിന് മറുപടി പറഞ്ഞ എക്സൈസ് മന്ത്രി സമഗ്രമായ മദ്യനയം കൊണ്ടുവരുമെന്ന് സഭയെ അറിയിച്ചു.
കുട്ടികളെ തത്ക്കാലം ശിക്ഷിക്കില്ല. അവരെ സ്നേഹപൂര്‍വം ഉപദേശിച്ച് നേരായ വഴിയിലേക്ക് കൊണ്ടുവരും. കൂടാതെ ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുമെന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: