മുംബൈ : മുംബൈയിലെ ഗതാഗതകുരുക്കിന് പരിഹാരം നൽകി ശ്രദ്ദേയമാകുകയാണ് ഹൈക്കോടതി. ഒരു കുടുംബത്തിന് ഒരു കാര്‍ മതിയെന്ന വ്യവസ്ഥ മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശമാണ് ഇന്നലെ ബോംബെ ഹൈക്കോടതി മുന്നോട്ടുവെച്ചത്.
നഗരത്തിലെ ഗതാഗതക്കുരുക്കും പാര്‍ക്കിങ് സ്ഥലങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടുന്ന പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഇന്നത്തെ കാലത്ത് കുറഞ്ഞതു രണ്ടു കാറെങ്കിലും സ്വന്തമായുള്ളവരാണ് ഓരോ കുടുംബവും ഇത് ഓരോന്നായി പരിമിതപ്പെടുത്തണമെന്ന് ജസ്റ്റിസ് വി.എം.കാനഡെ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ദിവസവും ലക്ഷക്കണക്കിന് സ്വകാര്യവാഹനങ്ങള്‍ നിരത്തിലിലിറങ്ങുന്നുണ്ട്. ഓരോ ദിവസവും രാവിലെയിറക്കുന്ന വാഹനങ്ങള്‍ വൈകീട്ടോടെ മാത്രമേ തിരിച്ച് പോകുകയുള്ളൂ. ഈ വാഹനങ്ങളൊന്നും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം നഗരത്തിനില്ല.. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാത്തതിനാല്‍ ആളുകള്‍ വാഹനങ്ങൾ തോന്നിയിടത്ത് പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു എന്ന് കോടതി പറഞ്ഞു.
നഗരത്തിലെ ഗതാഗതകുരുക്ക് കുറക്കുന്നതിന്റെ ഭാഗമായി ഓരോരുത്തരും ജലഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതിനു പുറമെ ബിഎംസി, എംഎംആര്‍ഡിഎ, നഗരവികസന മന്ത്രാലയം, ട്രാഫിക് പൊലീസ് എന്നീ വിഭാഗങ്ങള്‍ ഒന്നിച്ചിരുന്നു പ്രശ്നപരിഹാരത്തിനു ശ്രമിക്കണമെന്നു കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: