ന്യൂദൽഹി: സിന്ധുനദീജല വിനിയോഗ കരാറിൽനിന്നു പിൻമാറാനുള്ള ഭാരതത്തിന്റെ തീരുമാനത്തിനെതിരെ പാക്കിസ്ഥാൻ രാജ്യാന്തര കോടതിയെ സമീപിക്കും. പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസാണ് ഇക്കാര്യം അറിയിച്ചത്.
അൻപത്താറു വർഷം പഴക്കമുള്ള സിന്ധുനദീജല വിനിയോഗ കരാറിൽ നിന്നും ഭാരതത്തിനു ഏകപക്ഷീയമായി റദ്ദാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കരാറിൽനിന്ന് ഭാരതം പിന്മാറുകയോ ഭേദഗതി വരുത്തുകയോ ചെയ്താൽ ഉടൻ തന്നെ രാജ്യാന്തര കോടതിയെ സമീപിക്കുമെന്നും അസീസ് പറഞ്ഞു.
സിയാച്ചിൻ, കാർഗിൽ യുദ്ധകാലത്തുപോലും കരാർ റദ്ദാക്കിയിരുന്നില്ല. രാജ്യന്തര നിയമമനുസരിച്ച് ഭാരതത്തിന് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും അസീസ് കൂട്ടിച്ചേർത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: