ന്യൂദല്‍ഹി: ബിസിസിഐയെക്കൊണ്ട് ലോധാസമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അറിയാമെന്ന് സുപ്രീംകോടതിയുടെ താക്കീത്. ബിസിസിഐ ചക്രവര്‍ത്തിയെപോലെയാണ് പെരുമാറുന്നതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
ബിസിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ ഉള്‍പ്പടെയുള്ള ഭാരവാഹികളെ മാറ്റണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ടാണ് ലോധാകമ്മിറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ഈ റിപ്പോര്‍ട്ട് പരിഗണിക്കവേയാണ് ബിസിസിഐയെ സുപ്രീംകോടതി വിമര്‍ശിച്ചത്. അടുത്തമാസം ആറിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് ബിസിസിഐയോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു.
സമിതി നിര്‍ദേശങ്ങള്‍ ലംഘിച്ച് ബിസിസിഐ സെലക്ഷന് കമ്മിറ്റിയെ നിയമിച്ചതിനെ തുടര്‍ന്നാണ് ലോധാസമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഞ്ചംഗ സെലക്ഷന് കമ്മിറ്റി മൂന്നായി ചുരുക്കണമെന്ന ലോധാ കമ്മിറ്റി നിര്‍ദേശമാണ് ബിസിസിഐ ലംഘിച്ചത്. ഈ മാസം മുപ്പതാണ് ഭരണഘടനാ ഭേദഗതിക്ക് ലോധാ സമിതി നല്‍കിയിരിക്കുന്ന അവസാന തീയതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: