അമൃതപുരി: അമൃതപുരിയില്‍ നിറഞ്ഞുകവിഞ്ഞ ഭക്തലക്ഷങ്ങളെ സാക്ഷിയാക്കി പ്രമുഖരുടെ വന്‍നിരയാണ് അമ്മയെ ഹാരമണിയിച്ച് പിറന്നാള്‍ ആശംസ നേരാന്‍ എത്തിച്ചേര്‍ന്നത്. മുഖ്യാതിഥിയായിരുന്ന ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് ആയിരുന്നു ഇതില്‍ മുന്നില്‍. പിറന്നാള്ദിനസമ്മേളനം ആരംഭിച്ച രാവിലെ 10.05ന് തന്നെ സുസ്മേരവദനനായി അദ്ദേഹം അമ്മയ്ക്ക് ഹാരമണിയിച്ചു. കേന്ദ്രമന്ത്രിമാരായ വി.കെ.സിങ്, നിഥിന് ഗഡ്ക്കരി, ശ്രീപദ് യശോനായിക്, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്, ഗവര്‍ണര്‍ ജസ്റ്റിസ്.പി.സദാശിവം, ആന്ധ്രപ്രദേശ് മന്ത്രി ഗന്ധ ശ്രീനിവാസ റാവു, എംപിമാരായ അമര്‍സിംഗ്, എം.കെ.രാഘവന്, പുതുച്ചേരി ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍ ഫിലിപ്പ് സ്വനീര്‍, ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ.വന്നിരാജന്‍, പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്, പ്രാന്തപ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍,
എംഎല്‍എമാരായ ഒ.രാജഗോപാല്‍, പി.സി.ജോര്‍ജ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, മുന്‍പ്രസിഡന്റ് വി.മുരളീധരന്, പി.കെ.കൃഷ്ണദാസ്, കെ.രാമന്‍പിള്ള, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് എന്‍.പീതാംബരക്കുറുപ്പ് തുടങ്ങിയ പ്രമുഖര്‍ അമ്മക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അമ്മയ്ക്ക് ജന്മദിനാശംസ നേര്‍ന്നു. മഠം പൂര്‍ത്തീകരിച്ചു നല്കുന്ന രണ്ടായിരം ശുചിമുറികളുടെ പ്രഖ്യാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. നാനൂറ് പേര്‍ക്കുള്ള സൗജന്യ ശാസ്ത്രക്രിയയ്ക്കുള്ള അനുമതിപത്രവും വേദിയില്‍ കൈമാറി. അമൃത സ്വാശ്രയഗ്രാമങ്ങളിലെ കുടിവെള്ള പദ്ധതികളുടെ അനുമതിപത്രം, മംഗല്യനിധി സഹായധന വിതരണം, സമൂഹവിവാഹത്തിനുള്ള സാമ്പത്തികസഹായം എന്നിവയും നടന്നു. അമൃതകീര്‍ത്തി പുരസ്കാരം പ്രൊഫ.അമ്പലപ്പുഴ ഗോപകുമാറിന് ഗവര്‍ണര്‍ സമ്മാനിച്ചു.
മാതാ അമൃതാനന്ദമയി ദേവിയുടെ പാവപ്പെട്ടവര്‍ക്ക് സമര്‍പ്പിതമായ ജീവിതവും ഈശ്വരാര്പ്പണവുമാണ് താന്‍ വ്യക്തിജീവിതത്തില്‍ പകര്‍ത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സന്ദേശത്തില്‍ പറഞ്ഞു. അമ്മയുടെ ജന്മദിനാഘോഷ വേളയില്‍ അമൃതപുരിയില്‍ തിങ്ങി നിറഞ്ഞ ഭക്തലക്ഷങ്ങളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍വ്വചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന ഋഷീശ്വരന്മാരുടെ ഭൂമിയാണ് ഭാരതം. അത് കൊണ്ട് തന്നെ മാനവസേവ ഋഷീശ്വരന്മാരുടെ പ്രധാന ലക്ഷ്യമാണ്. അമ്മയുടെ ജീവിതത്തെ നയിച്ച ചിന്തയും ഇത് തന്നെയാണ്. അമ്മയും മഠവും അമ്മയുടെ സ്ഥാപനങ്ങളും നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. അടിസ്ഥാന പ്രശ്നങ്ങളായ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യസംരക്ഷണം, വിദ്യാ’്യാസം, ജീവനോപാധി എന്നീ കാര്യങ്ങളിലെല്ലാം അമ്മയുടെ സഹായം എത്തുന്നു. ശുചിത്വം, കുടിവെള്ളം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ അമ്മ നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അമ്മ നല്കുന്ന സഹായം എടുത്തു പറയേണ്ടതാണ്. ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നവീന സാങ്കേതികവിദ്യകള്‍ കണ്ടെത്താനാണ് അമൃത സര്‍വകലാശാലയിലെ ഗവേഷകര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആര്‍ഭാടമല്ല ആഘോഷമെന്ന് ജീവിതത്തിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ‘അമ്മ തെളിയിച്ചിരിക്കുകയാണെന്ന് പി.ജെ.കുര്യന് പറഞ്ഞു. ഈ സന്ദേശം മലയാളികള്‍ ഉള്‍ക്കൊള്ളണം. ആര്‍ഷഭാരത സംസ്കാരത്തിന്റെ ആധുനിക പ്രതീകമാണ് അമ്മയെന്നും കുര്യന് പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനും അധികാരത്തിനും വേണ്ടിയല്ല അമ്മയും മഠവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അമ്മയ്ക്ക് ‘ാരതരത്ന പുരസ്കാരം നല്കാന് ഇനിയും വൈകരുതെന്നും അമര്‍സിംഗ് എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: