പത്തനാപുരം: നാഗകീര്ത്തനങ്ങളും വായ്ക്കുരവകളും മുഴങ്ങിയ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പട്ടാഴി ആറാട്ടുപുഴ ഇടമനക്കാവ് ശ്രീനാഗരാജാ അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ ഭക്തര്‍ ആയില്യം തൊഴുതു. ക്ഷേത്രം തന്ത്രി വെട്ടിക്കവല കോക്കുളത്ത് മഠത്തില്‍ നാരായണര് കൃഷ്ണരുടെ മുഖ്യകാര്മ്മികത്ത്വത്തിലാണ് പൂജകള്‍ നടന്നത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പേരാണ് ആയില്യം തൊഴാന്‍ ക്ഷേത്രസന്നിധിയില്‍ എത്തിയത്. ആയില്യം നാളില്‍ പതിവു ചടങ്ങുകള്‍ക്കും വിശേഷാല്‍പൂജകള്‍ക്കും പുറമെ രാവിലെ ഏഴിന് ശ്രീനാഗത്തിനു മുന്പില് പറയിടീല്‍ വലിയ കാണിക്ക, പുള്ളുവന്‍ പാട്ട്, 8 മണിമുതല്‍ അഖണ്ഡനാമജപയജ്ഞം, 11 മണിമുതല്‍ പഞ്ചവാദ്യം, 11.30 മുതല്‍ നൂറും പാലും അഭിഷേകം, 12ന് ആയില്യക്കഞ്ഞി, 6.30ന് ദീപാരാധന, 6.45ന് ന്യത്തസന്ധ്യ, 9.30ന് സര്‍പ്പംതുള്ളല്‍ എന്നിവ നടന്നു. ആയില്യ കഞ്ഞിയുടെ വിതരണോഘാടനം ജീവകാരുണ്യ പ്രവര്‍ത്തകയും സിനിമാ സീരിയല്‍ താരവുമായ സോണിയാ മല്‍ഹാര്‍ നിര്‍വഹിച്ചു. കവി ഇഞ്ചക്കാട് ബാലചന്ദ്രന്, അബ്ബാ മോഹനന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രം ഭാരവാഹികളായ കെ.സുരേഷ്, ജി.രാമകൃഷ്ണന്‍നായര്‍, കെ.ഹരിദാസന്‍നായര്‍, കെ.നന്ദകുമാരന്പിള്ള എന്നിവര്‍ ചടങ്ങുള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: