കൊല്ലം: കൗണ്‍സിലര്‍ കോകില എസ്.കുമാര്‍ ജനപക്ഷത്ത് നിന്ന നേതാവായിരുന്നുവെന്നും ചെറുപ്രായത്തില്‍തന്നെ ജനസ്വീകാര്യത നേടിയ കോകിലയുടെ നഷ്ടം ബിജെപിക്ക് മാത്രമല്ല ഈ നാടിനാകെയാണെന്ന് ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. സദ്’ാവനാ ജനസേവാകേന്ദ്രയുടെ നേതൃത്വത്തില്‍ ഓലയില്‍ എടിഎസ്കെ ഗാര്‍ഡനില്‍ നടന്ന കോകില അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് വേളയിലുണ്ടായിരുന്ന പരിചയമാണ് കോകിലയുമായിട്ടുള്ളത്. വിജയസാധ്യതയുള്ള ആളാണെന്നറിഞ്ഞപ്പോള്‍ വീട്ടിലെത്തിയിരുന്നു. ഊര്‍ജ്ജസ്വലതയും പ്രതീക്ഷയുമുള്ള ആ മുഖം മനസില്‍ നിന്നും പോയിട്ടില്ല. അന്ന് ഒട്ടനവധി സ്ഥാനാര്‍ത്ഥികളെ ദിനംപ്രതി കാണുമായിരുന്നുവെങ്കിലും കോകിലയുടെ മുഖം ഇന്നും ഓര്‍മ്മ വരുന്നു. പൊതുപ്രവര്‍ത്തനത്തിന് ഊന്നല്‍ നല്കി വിദ്യാഭ്യാസത്തിലും മറ്റു കലകളിലും ഒന്നാമതെത്താന്‍ കോകിലക്ക് സാധിച്ചിരുന്നു. കോകിലയുടെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പിലും പ്രേരണയായി നിന്ന അച്ഛന് സുനില്‍കുമാറിന്റെ വിയോഗവും ഈ നാടിന് തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. കോകിലയുടെ വീട്ടിലെത്തി അമ്മയെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം അനുസ്മരണ പരിപാടിക്ക് എത്തിയത്. യോഗത്തില്‍ തേവള്ളി സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച് വികാരി നൈനാന് വര്‍ഗീസ്, പ്രശസ്ത ചിന്തകന്‍ പി.കേശവന് നായര്‍, റിട്ട.ജില്ലാ ജഡ്ജ് ബി.മോഹനചന്ദ്രന്, പൊയിലക്കട ജി.രാജന് നായര്‍, ഡോ.ശിവരാമകൃഷ്ണപിള്ള, ആദ്ധ്യാത്മിക പ്രവര്ത്തകന് നാരായണസ്വാമി, പുതിയകാവ് ക്ഷേത്രഭരണസമിതി പ്രസിഡന്റ് ഡോ.ജി.മോഹന്‍, ക്രിസ്റ്റല്‍ ഡയറക്ടര്‍ അഡ്വ.ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: