ഇസ്ലാമാബാദ്: അടുത്ത പാക്ക് സൈനിക മേധാവിയെ വരും ആഴ്ച്ചകളില്‍ അറിയാന്‍ സാധിക്കും. നിലവിലെ പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫിന്റെ കാലാവധി നവംബറില്‍ അവസാനിക്കാനിരിക്കെയാണ് പുതിയ സൈനിക മേധാവിയെ കണ്ടെത്താനുള്ള ശ്രമം പാക്ക് നേതൃത്വം ആരംഭിച്ചിരിക്കുന്നത്.
നേരത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റഫീല്‍ ഷെരീഫ് തന്നെ തല്‍സ്ഥാനത്ത് തുടരുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അതിനുള്ള സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. പാക്കിസ്ഥാനിലെ മാധ്യമങ്ങളും അധികൃതരും പങ്കു വയ്ക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് റഫീലിന് പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമില്ലെന്നും കാലാവധി കഴിഞ്ഞാല്‍ പുതിയ നിയമനമുണ്ടാകുമെന്നുമാണ് അറിയാന്‍ കഴിയുന്നത്.
ഭാരതവും ഐക്യരാഷ്ട്രസഭയുമായുള്ള പാക്ക് ബന്ധം വഷളായ സാഹചര്യത്തില്‍ പുതിയ സൈനിക മേധാവിയെ തീരുമാനിക്കുന്നത് പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: