ചണ്ഡിഗഢ്: പത്താന്‍കോട്ടില്‍ ആയുധധാരികള്ക്കുള്ള തിരച്ചില്‍ പോലീസ് തുടരുന്നു. ആയുധധാരികളായ നാല് പേരെ കണ്ടെന്ന് പ്രദേശവാസികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പത്താന്‍കോട്ടില്‍ തിച്ചില്‍ ശക്തമാക്കിയത്.
ചക്കി നദിയുടെ തീരങ്ങളിലും സമീപത്തെ വനപ്രദേശങ്ങളിലുമാണ് തിരച്ചില്‍ നടത്തുന്നതെന്നും എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പത്താന്‍കോട്ട് ജില്ലാ മോലീസ് മേദാവി രാകേഷ് കൗശാല്‍ വ്യക്തമാക്കി.
പഞ്ചാബ്-ഹിമാചല്‍-കശ്മീര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണിത്. അതുകൊണ്ട് തന്നെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച്ചയാണ് ആയുധധാരികളെ കണ്ടെന്ന വിവരം പ്രദേശവാസികള്‍ പോലീസിന് കൈമാറിയത്. തുടര്‍ന്ന് നടത്തിയ പരിശോധന ഇന്നും തുടരുകയായിരുന്നു.
ഈ വര്‍ഷം ജനുവരി രണ്ടിന് ആക്രമണമുണ്ടായതിന് ശേഷം എല്ലാ മാസവും പത്താന്‍കോട്, ഗുരുദാസ്പൂര്‍ ജില്ലകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. പത്താന്‍കോട്ട് വ്യോമസേനാതാവളത്തില്‍ ഉണ്ടായ ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: