ന്യൂദല്‍ഹി: ഭാരതത്തിനെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ പാക്കിസ്ഥാന് ലോകബാങ്കിന്റെ സഹായവും തേടി. സിന്ധു നദീജല കരാറില്‍ നിന്ന് ഭാരതം പിന്മാറുമെന്ന ഭയം കാരണമാണ് പാക്കിസ്ഥാന് ലോക ബാങ്കിനെ സമീപിച്ചത്.
ലോകബാങ്ക് മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും കരാറൊപ്പിട്ടത്. ഈ സാഹചര്യത്തിലാണ് ലോകബാങ്കിന്റെ സഹായം പാക്കിസ്ഥാന് തേടിയത്.
പാക് അറ്റോര്‍ണി ജനറല്‍ അഷ്തര്‍ ഔസഫ് അലിയുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘം വാഷിംങ്ടണിലെ ലോകബാങ്ക് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചു. മധ്യസ്ഥതയ്ക്ക് ന്യായാധിപന്മാരെ നിയമിക്കുന്നതിന് നടപടിയെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതായാണ് വിവരം.
കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ലോകബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ്സിലെ പാക്കിസ്ഥാന് എംബസ്സി പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: