അടിമാലി: രോഗിയുമായി എത്തിയയാള്‍ ആശുപത്രിയിലെ ജീവനക്കാരനെ മര്‍ദ്ദിച്ചു. അടിമാലി താലൂക്കാശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ആശുപത്രി ജീവനക്കാര്‍ പ്രതിക്ഷേധ സമരം നടത്തി.
ആശുപത്രിയിലെ അറ്റണ്ടര്‍ മുരുക(43)നാണ് മര്‍ദ്ദനമേറ്റത്. രോഗ ബാധിതനായ പിതാവിനെയും കൊണ്ട് ആശുപത്രിയില്‍ എത്തിയ അടിമാലി 200 ഏക്കര്‍ തടത്തി പറമ്പില്‍ മനേജിനെതിരെ അടിമാലി പോലീസ് കേസെടുത്തു. ശ്വാസം തടസ്സവുമായാണ് മനോജ് പിതാവിനേയും കൂട്ടി രാത്രിയില്‍ എത്തിയത്. എന്നാല്‍ വളരെ നേരം കഴിഞ്ഞിട്ടും ഡോക്ടര്‍ എത്തിയില്ല. ഇതിനെ മനോജ് ചോദ്യം ചെയ്തതായും ഇതേ ചൊല്ലി അറ്റന്റുമായി വാക്കേറ്റം ഉണ്ടായി തുടര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുരുകന് പറഞ്ഞു.
മര്‍ദ്ദനം സിസിടിവിയില്‍ ദൃശ്യമായതോടെയാണ് മുരുകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പോലീസ് മനോജിനെതിരെ കേസെടുത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഒരു മണികൂര് ആശുപത്രി ജീവനക്കാര്‍ പണി മുടക്കി പ്രതിഷേധിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയും രാത്രിയില്‍ വാക്കേറ്റ ശ്രമം നടന്നിരുന്നു. സംഭവത്തില്‍ കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരനെ അറസ്റ്റ് ചെയ്യണമെന്നും ഗവണ്മെന്റ് ഹോസ്പിറ്റര്‍ നേഴ്സിങ് ആന്റ് സ്റ്റാഫ് അസോസിയേഷന് ആവശ്യപ്പെട്ടു. കേസെടുത്ത മനോജ് വനം വകുപ്പിലെ ജീവനക്കാരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: