ലഖ്നൗ: ദേശീയ ഓപ്പണ്‍ അത്ലറ്റിക് മീറ്റില്‍ റെയില്‍വേയുടെ കുതിപ്പ് തുടരുന്നു. രണ്ടാം ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 129 പോയിന്റുമായി ഓവറോള്‍ വിഭാഗത്തില്‍ അവര്‍ ഏറെ മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള സര്‍വ്വീസസിന് 84 പോയിന്റ്. 38.5 പോയിന്റുമായി കേരളം മൂന്നാമത്.
പുരുഷ വിഭാഗത്തില്‍ 84 പോയിന്റുമായി സര്‍വ്വീസസ് ഒന്നാമത്. 58 പോയിന്റുമായി റെയില്‍വേ രണ്ടാമതും 14 പോയിന്റുമായി കേരളം മൂന്നാമതും. വനിതാ വിഭാഗത്തില്‍ റെയില്‍വേ ഒന്നാമത്. 71 പോയിന്റ്. 29 പോയിന്റുള്ള കര്‍ണാടക രണ്ടാമത്, 24.5 പോയിന്റുമായി കേരളം മൂന്നാമത്.
കേരളം ഇന്നലെ ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി.
പുരുഷ-വനിതാ വിഭാഗങ്ങളിലെ വേഗതയേറിയ താരങ്ങളായി സന്ജീതും എച്ച്.എം. ജ്യോതിയും തെരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തില്‍ കര്‍ണാടകയുെട ജ്യോതി 11.57 സെക്കന്റില്‍ ഫിനിഷ് ചെയ്തു. കര്‍ണാടകയുടെ തന്നെ റീന ജോര്‍ജ് വെള്ളിയും നേടി. എല്‍ഐസിയുടെ മലയാളി താരം നീതു മാത്യു വെങ്കലവും നേടി. പുരുഷവിഭാഗത്തില്‍ 10.55 സെക്കന്റില്‍ സന്‍ജീത് ഒന്നാമതായി ഫിനിഷ് ചെയ്തപ്പോള്‍ കേരളത്തിന്റെ അനുരൂപ് ജോണ്‍ വെള്ളി നേടി. റെയില്‍വേയുടെ മണികണ്ഠരാജിന് വെങ്കലം.
ഇന്നലെ പുരുഷന്മാരുടെ ലോങ്ജമ്പില്‍ കേരളത്തിനായി മുഹമ്മദ് അനീസ് സ്വര്‍ണ്ണം നേടി. 7.65 മീറ്ററാണ് അനീസ് താണ്ടിയത്. 7.50 മീറ്റര്‍ ചാടി സര്‍വ്വീസസിന്റെ ജിനേഷ്. വി.ഒ വെള്ളിയും പഞ്ചാബിന്റെ ബിക്രംജിത് സിങ് വെങ്കലവും നേടി. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സര്‍വ്വീസസിന്റെ മലയാളി താരം അഖില്‍ ജോണ്സണ് സ്വര്‍ണ്ണവും റെയില്‍വേയുടെ പിന്റോ മാത്യു വെള്ളിയും നേടി. 400 മീറ്ററില്‍ ദേശീയ ചാമ്പ്യന്‍ ആരോക്യ രാജീവിന് എതിരില്ല. 46.70 സെക്കന്റില്‍ രാജീവ് ഫിനിഷ് ലൈന്‍ കടന്നു. മണിപ്പൂരിന്റെ സുമിത് കുമാര്‍ വെള്ളിയും സര്‍വ്വീസസിന്റെ നിര്‍മ്മല്‍ ടോം വെങ്കലവും നേടി.വനിതാ വിഭാഗത്തില്‍ അശ്വിനി അകുഞ്ജിക്കാണ് സ്വര്‍ണ്ണം.
വനിതകളുടെ 1500 മീറ്ററില്‍ മലയാളി താരം പി.യു. ചിത്രക്ക് വെങ്കലം. പശ്ചിമ ബംഗാളിന്റെ ലിലി ദാസിന് സ്വര്‍ണ്ണവും പ്രതിമ ടുഡുവിന് വെള്ളിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: