കോട്ടയം: നാവില്‍ സരസ്വതീവരം ഏറ്റുവാങ്ങുന്ന കുരുന്നുകള്‍ക്കൊപ്പം നവരാത്രിയെ വരവേല്‍ക്കാന്‍ ദക്ഷിണ മൂകാംബിയൊരുങ്ങി. പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 2ന് തുടങ്ങി 11ന് സമാപിക്കും. ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒമ്പതിനാണ് പൂജവയ്പ്പ്. വിജയദശമി ദിനത്തിലെ വിദ്യാരംഭത്തിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് പ്രത്യേക നിരയൊരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
എല്ലാദിവസവും രാവിലെ 5ന്് നടതുറക്കല്‍, സരസ്വതീ നടയില്‍ സാരസ്വതസൂക്തജപം, വിഷ്ണുനടയില്‍ പുരുഷസൂക്താര്‍ച്ചന എന്നിവ നടക്കും. വൈകിട്ട് ആറിനാണ് ദീപാരാധനയ്ക്കുശേഷം 8.30ന് നടയടയ്ക്കും. വെളുപ്പിന് 4മുതല്‍ കലാമണ്ഡപത്തില്‍ കലാപരിപാടികള്‍ ആരംഭിക്കും.
9ന് വൈകിട്ട് 5.30ന് അക്ഷരദീപം തെളിക്കല്‍, ഗ്രന്ഥമെഴുന്നള്ളത്ത്, പൂജവയ്പ്പ് എന്നിവ നടക്കും. വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ട് കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, സ്വാമി വിവേകാനന്ദ പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍നിന്നും ആരംഭിക്കുന്ന ഘോഷയാത്രകള്‍ വൈകിട്ട് 5.30ന് പരുത്തുംപാറ കവലയില്‍ എത്തും. പനച്ചിക്കാട് ശ്രീസരസ്വതി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയെ സ്വീകരിക്കും. വിവിധ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്ന ഘോഷയാത്ര 6.15ന് ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് പൂജവയ്പ്പ്. ഒക്ടോബര്‍ 2ന് രാവിലെ 8ന് കലാപരിപാടികളുടെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍വ്വഹിക്കും. വൈകിട്ട് 4ന് സാരസ്വതം സ്കോളര്‍ഷിപ്പ് വിതരണം എഎംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും 6ന് ദേശീയ സംഗീതോത്സവം കാനായി കുഞ്ഞിരാമനും ഉദ്ഘാടനം ചെയ്യും.
7ന് വൈകിട്ട് 7ന് സംഗീതജ്ഞ വത്സല രാമകൃഷ്ണന് കച്ഛിപുരസ്കാരം ഉമ്മന്‍ചാണ്ടി എംഎല്‍എ വിതരണം ചെയ്യും. 8ന് വൈകിട്ട് 6.30ന് പത്തിയൂര്‍ ശങ്കരന്‍കുട്ടിക്ക് സംഗീതസരസ്വതി പുരസ്കാരം ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ അഡ്വ.എന്‍. ശങ്കര്‍റാം സമര്‍പ്പിക്കും. 9ന് വൈകിട്ട് 5.30ന് ഗ്രന്ഥമെഴുന്നെള്ളിപ്പ്.
10ന് പുലര്‍ച്ചെ 4ന് മഹാനവമി ദര്‍ശനം. എല്ലാദിവസവും വൈകിട്ട് 7ന് നടക്കുന്ന ദേശീയ സംഗീതോത്സവത്തില്‍ രവി കിരണ്‍, പ്രസീത മുരളി, ചെന്നൈ രഞ്ജിത ശ്രീനാഥ്, ബെംഗളുരു ഉത്തര അന്തര്‍ജ്ജനം, ബംഗളരു വിനയ് ശര്‍വ്വ, ചെന്നൈ ജയന്ത് ജെ.എ തുടങ്ങിയ പ്രശസ്തര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: