കാലടി: കൈപ്പട്ടൂര്‍ ഇഞ്ചക്ക വീട്ടില്‍ സനലിനെ (33)വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരു യുവതിടക്കം നാല് പേര് പോലീസ് കസ്റ്റഡില്‍. കൂവപ്പടി സ്വദേശിയായ യുവതിയെയാണ് ഗുണ്ടാ സംഘങ്ങള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയത്.
ഗുണ്ടാ സംഘം സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസം കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോള്‍ തങ്കപ്പന്റെ വീട്ടില്‍ നിന്ന് കസ്റ്റഡിലെടുത്തു.
മൂന്നംഗ ഗുണ്ടാ സംഘം കാര്‍ സനല്‍ സഞ്ചരിച്ചരുന്ന സ്കൂട്ടറില്‍ ഇടിപ്പിച്ച് വീഴ്ത്തിയതിന് ശേഷമാണ് വടിവാളുപയോഗിച്ച് വെട്ടിയത്. ഗുണ്ടാ സംഘത്തില്‍പ്പെട്ട കാര രതീഷ്, ആച്ചി എല്‍ദോ, തിരിച്ചറിയാത്ത ഒരാള്‍ എന്നിവരാണ് ആക്രമണം നടത്തിയത്. മരിച്ച സനലും വിവിധ കേസുകളിലെ പ്രതിയായിരുന്നു. സനല്‍ മണ്ണ് കച്ചവടം നടത്തിയിരുന്നപ്പോള്‍ ഉണ്ടായിരുന്ന തര്‍ക്കങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
കാലടിയിലെ ഒരു പ്രമുഖ വ്യവസായിയും പോലീസ് നീരീക്ഷണത്തിലാണ്. ഇവരുമായി ബന്ധമുളള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയും ചോദ്യം ചെയ്യുമെന്നാണ് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: