കായംകുളം: കായംകുളം താലൂക്കാശുപത്രിയിലെ സ്കാനിങ് മുറിയില്‍ ഗര്‍ഭിണിയെ അപമാനിച്ചയാള്‍ പിടിയില്‍. കൊല്ലം ഇരവിപുരം രമ്യാഡെയ്ലില്‍ ആന്റോ ഐസക്കി(57)നെയാണ് വീട്ടില്‍ നിന്നും ഇന്നലെപുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. ആന്റോ ആശുപത്രി ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നയാളാണ്. പ്രസവമുറിയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ ചലനങ്ങള്‍ അറിയാനുള്ള ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയ്ക്കായാണ് ഇയാള്‍ താലൂക്കാശുപത്രിയില്‍ എത്തിയത്. തകരാര്‍ നന്നാക്കിയശേഷമായിരുന്നു ഇയാള്‍ യുവതിയെ അപമാനിച്ചത്.
യുവതിയുടെ പരാതിയില്‍, പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിച്ചത്. കായംകുളം സിഐ സദന്, എസ്ഐ രജീഷ്കുമാര് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: