ഭഗല്‍പൂര്‍: പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ജഡം പ്ലാസ്റ്റിക്ക് കൂടയിലാക്കി രണ്ടു കിലോമീറ്റര്‍ ചുമന്നു. ആംബുലന്‍സ് സൗകര്യം കിട്ടാഞ്ഞതിനെ തുടര്‍ന്ന് ബിഹാറിലാണ് സംഭവം. ഈ മാസമാദ്യം പോലീസുകാര്‍ ജഡത്തിന്റെ കഴുത്തില്‍ കയറിട്ട് പൊതുനിരത്തിലൂടെ വലിച്ച സംഭവമുണ്ടായിരുന്നു.
പുഴയില്‍ വീണു മരിച്ച ചിന്തു സാഹയുടെ (21) ചീഞ്ഞഴുകിയ ജഡം പ്ലാസ്റ്റിക് ബാഗിലാക്കി രണ്ടു കിലോമീറ്ററാണ് മൂന്നു ബന്ധുക്കള്‍ ചുമന്നത്.
14 ദിവസം മുന്‍പാണ് ചിന്തുവിനെ ഗംഗാ നദിയില്‍ കാണാതായത്. ഞായറാഴ്ച മൃതദേഹം ലഭിച്ചു. കുര്‍സേല പോലീസെത്തി കതിയാര്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഉച്ചയ്ക്ക് ഒരു മണി. സമയം വൈകിയെന്നു പറഞ്ഞ് പോസ്റ്റ്മോര്‍ട്ടത്തിനു വിസമ്മതിച്ചു. 24 മണിക്കൂറില്‍ കൂടുതല്‍ മൃതദേഹം അവിടെ കിടത്താനാകില്ലെന്നും പറഞ്ഞു.
ഭഗല്‍പൂരിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് നിര്‍ദേശിച്ചത്. എന്നാല്‍, ആംബുലന്‍സ് നല്‍കിയില്ല. ഇതോടെ, പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് കൊണ്ടുപോയി.
വീഴ്ച സംഭവിച്ചതായി കതിയാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലലാന് ജീ പറഞ്ഞു. ആശുപത്രി അധികൃതര്‍ ആംബലുന്‍സ് നല്‍കേണ്ടതായിരുന്നുവെന്നും അന്വേഷണം നടത്തുമെന്നും പറഞ്ഞു. ആംബുലന്‍സ് ഒരുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമെന്നായിരുന്നു കതിയാര്‍ ആശുപത്രിയിലെ സിവില്‍ സര്ജന് ശ്യാം ചന്ദ്ര ഝായുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: