പള്ളുരുത്തി: അതീവ സുരക്ഷാ മേഖലയായ കൊച്ചി തുറമുഖത്ത് നാല് അജ്ഞാതര്‍ എത്തിയതായി വിവരം. തുറമുഖ മേഖലയില്‍ ഇന്നലെ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി. രണ്ട് വള്ളങ്ങളിലായി ചൊവ്വാഴ്ച രാത്രിയോടെയാണ് ഇവര്‍ തുറമുഖത്ത് കായല്‍ മാര്‍ഗം എത്തിയത്.
തുറമുഖത്തെ ക്യൂ ഫോര്‍ ബര്ത്തന്റെ അടിയിലേക്ക് പോയ ഇവരെ സിഐഎസ്എഫ് കണ്ടിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നേവി, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ ബര്‍ത്തിനടിയില്‍ പരിശോധന നടത്തിയെങ്കിലും രണ്ട് വള്ളങ്ങള്‍ മാത്രം കണ്ടെത്തുകയായിരുന്നു.
വള്ളത്തിലുണ്ടായിരുന്നവര്ക്കായി ഇന്നലെ പുലര്‍ച്ചെ വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇവര്‍ വെള്ളത്തില്‍ അനക്കമുണ്ടാക്കാതെ അടിയിലൂടെ നീന്തി രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. മോഷ്ടാക്കളാണോ എന്ന സംശയവും നിലനില്ക്കുന്നു.
ഇതിനിടെ ഇന്നലെ പകലും പരിശോധന തുടര്‍ന്നു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്ത്ര പ്രധാന മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് തുറമുഖത്ത് അജ്ഞാത സംഘം എത്തിയെന്ന വിവരം ഭീതി വര്‍ദ്ധിപ്പിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി തുറമുഖത്ത് പോലീസ് പട്രോളിംഗ് കൂടുതല്‍ ശക്തമാക്കിയതായി ഹാര്‍ബര്‍ പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: