കണ്ണൂര്‍: ബോണസും മിനിമം വേദനവും അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് സിപിഎം നിലപാട് ഇരട്ടത്താപ്പെന്ന് വ്യക്തമാകുന്നു. രണ്ടാഴ്ച പിന്നിട്ട സമരത്തിന് സിപിഎം അനുകൂല തൊഴിലാളി സംഘടനയായ സിഐടിയു ആണ് നേതൃത്വം നല്‍കുന്നത്. എന്നാല്‍ സമരം ആരംഭിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രശ്ന പരിഹാരത്തിന് സാധ്യത തെളിയാത്തതിന് പിന്നില്‍ സിപിഎമ്മും മാനേജ്മെന്റും തമ്മിലുള്ള ~ഒത്തുകളിയാണെന്ന് വ്യക്തമായിക്കഴിഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ നിന്ന് മൂന്ന് മന്ത്രിമാരും മുഖ്യമന്ത്രിയും ഉണ്ടായിട്ട് പോലും ഇതുവരെ മാനേജുമെന്റുമായി ചര്‍ച്ച നടത്താന്‍ പോലും സമരക്കാര്ക്കായിട്ടില്ല. മാത്രമല്ല കഴിഞ്ഞ ദിവസം സിഐടിയു നേതൃത്വത്തെ വെല്ലുവിളിച്ച് പോലീസിനെ ഉപയോഗിച്ച് സമരക്കാരെ നിയന്ത്രിക്കുകയും ചെയ്തിരുന്നു. പോലീസ് നടപടിയില്‍ സമരത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോളേജ് കോമ്പൗണ്ടില്‍ സമരം നടത്തുന്നത് തടഞ്ഞ് കൊണ്ട് മാനേജ് മെന്റ് ഹൈക്കോടതിയില്‍ നിന്ന് വിധി വാങ്ങിയതിനാല്‍ ഇപ്പോള്‍ സമരം നടക്കുന്നത് പ്രധാന കവാടത്തിന് പുറത്തുള്ള റോഡിലാണ്. ഈ മാസം പതിമൂന്നിനാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.
സമരക്കാര്‍ക്കെതിരെ മാനേജ്മെന്റ് സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കയ്യും കെട്ടി നോക്കിനില്‍ക്കുകയാണ്. പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് സമരം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ആര്.കെ.ഗിരിധരന്, ഹരീഷ് ബാബു, പി.സതീശന്, എ.അനില്‍കുമാര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
സംസ്ഥാന കണ്വെന്ഷന് രണ്ടിന്
കണ്ണൂര്‍: കേരള സ്റ്റേറ്റ് തീയ്യ മഹാസഭ സംസ്ഥാന കണ് വെന്ഷന് ഒക്ടോബര്‍ 22ന് വൈകുന്നേരം 2 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന പ്രസിഡണ്ട് കൊറ്റിയാല്‍ കൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രമുഖ സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും. സംസ്ഥാ ന കമ്മറ്റി നേതാക്കള്‍, ജില്ലാ ഭാരവാഹികള്‍, ബ്ലോക്ക് ഭാരവാഹികള്‍, യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ പ്രവര്‍ത്തക കണ് വെന്ഷനില് പങ്കെടുക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് കൊറ്റിയാല്‍ കൃഷ്ണന് അറയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: