വാഷിങ്ടണ്‍: ഉന്നത നയതന്ത്ര ഉദ്യോഗസ്ഥന് ജെഫ്രി ഡീ ലോറന്റിസ് ക്യൂബയില്‍ യുഎസ് സ്ഥാനപതിയാകും. അഞ്ച് പതിറ്റാണ്ടിനു ശേഷമാണ് അമേരിക്ക, ക്യൂബയിലേക്ക് നയതന്ത്ര ഉദ്യോഗസ്ഥനെ അയയ്ക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണ് നിയമനമെന്ന് പ്രസിഡന്റ് ബരാക് ഒബാമ. മഞ്ഞുരുകുന്നതായി ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയും 2014 ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു.
2015 ജൂലൈയോടെ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു.
ലോറന്റിസിന് ബോഗോട്ടയിലും ഐക്യരാഷ്ട്രസഭയിലും ജോലി ചെയ്ത പരിചയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: