തിരുവനന്തപുരം: ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാകുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് നിയമസഭയെ അറിയിച്ചു. സേവനം സൗജന്യമായി നല്കാന് തയ്യാറാണെന്ന് സച്ചിന് അറിയിച്ചതായി മന്ത്രി പറഞ്ഞു.
മയക്കുമരുന്നപഭോഗം വര്‍ധിച്ചത് മദ്യനയത്തിന്റെ പാളിച്ചയ്ക്ക് തെളിവാണ്. കൊക്കെയ്ന്‍-ഹെറോയിന്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെ പരിശോധന കര്‍ശനമാക്കും. പോലീസും മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് എക്സൈസ് റെയ്ഡ് ശക്തിപ്പെടുത്തും. മെഡിക്കല്‍ സ്റ്റോറുകള്‍ വഴി മയക്കുമരുന്നിന് തുല്യമായ വീര്യംകൂടിയ മരുന്നുകളുടെ വില്‍പ്പന പൂര്‍ണമായും തടയും.
എക്സൈസിന് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ പുതിയ വാഹനങ്ങള്‍, കമ്പ്യൂട്ടര്‍, കൂടുതല്‍ ആയുധങ്ങള്‍, ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം, എക്സൈസ് ടവറുകള്‍ എന്നിവ ഏര്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: