ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം. ഭാരത സൈനിക പോസ്റ്റുകള്‍ക്കു നേരെ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന് വെടിയുതിര്‍ക്കുകയായിരുന്നു. പൂഞ്ചിലെ സബ്സിയന്‍ മേഖലയിലെ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് വെടിവെയ്പ്പുണ്ടായത്. ഭാരത സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഉറി ഭീകരാക്രമണത്തിനു ശേഷവും അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ പലതവണ ലംഘിച്ചിരുന്നു. സെപ്റ്റംബര്‍ 20നു നടന്ന ആക്രമണത്തില്‍ ഭാരത സൈനിക പോസ്റ്റുകളായിരുന്നു പാക്ക് സൈന്യത്തിന്റെ ലക്ഷ്യം. അന്നും ഭാരത സേനയുടെ പ്രത്യാക്രമണത്തെ തുടര്‍ന്നാണ് പാക്ക് സൈന്യം വെടിവയ്പ്പ് അവസാനിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: