ഇസ്ലാമാബാദ്: അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തിയ ഭാരതത്തിന്റെ നടപടിയെ പാക്കിസ്ഥാന് അപലപിച്ചു. ഭാരതത്തിന്റെ ആക്രമണത്തില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു.
രാജ്യത്തിന്റെ സംരക്ഷണത്തിനും പ്രതിരോധത്തിനും പാക് സൈന്യം സുസജ്ജമാണെന്നും നവാസ് ഷെരീഫ് പറഞ്ഞു. പാക് മാധ്യമങ്ങളോടാണ് നവാസ് ഷെരീഫ് പ്രതികരിച്ചത്. ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നത് ബലഹീനതയയായി കരുതരുതെന്നും ഷെരീഫ് പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം ഇന്നലെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയച്ചതിനു പിന്നാലെയാണ് നവാസ് ഷെരീഫിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: