തിരുവനന്തപുരം: പാക്കിസ്ഥാനുമായി ഉടന്‍ തന്നെ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് മേജര്‍ രവി. സൈന്യം യുദ്ധത്തിന് തയ്യാറെടുത്ത് കഴിഞ്ഞു എന്നതിനുള്ള തെളിവാണ് കഴിഞ്ഞദിവസം സൈന്യം നടത്തിയ മിന്നലാക്രമണമെന്ന് മേജര്‍ രവി പറഞ്ഞു.
ആക്രമണത്തിന് പാക്കിസ്ഥാന് വീണ്ടും മുതിരുകയാണെങ്കില്‍ ഭാരതത്തിന് തിരിച്ചടിച്ചേ മതിയാകൂ. നില ഗുരുതരമാകുകയാണെങ്കില്‍ രണ്ടാഴ്ച നീണ്ടു നില്ക്കുന്ന യുദ്ധം പ്രതീക്ഷുന്നതില് തെറ്റില്ല. വ്യോമാക്രമണമല്ല ഭാരതം നടത്തിയതെന്നും ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്തത് കരസേനയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതത്തില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ആവില്ലെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: