കുട്ടനാട്: വരിയും കവടയും മുഞ്ഞബാധയും കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. മൂലം കൃഷി നശിച്ച കുട്ടനാടന്‍ കര്‍ഷകര്‍ സമരത്തിലേക്ക്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള കൃഷിനാശമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.
നെല്‍ച്ചെടികള്‍ക്കു കതിരു വരുന്നതിനു മുന്‍പു തന്നെ വരിയും കവടയും കുലച്ചു നെല്ലിനേക്കാള്‍ വളര്‍ന്നു നില്‍ക്കുകയാണ്. ഏക്കറിന് 2,000 മുതല്‍ 2,500 കിലോ വരെ നെല്ലു കിട്ടേണ്ട സ്ഥാനത്ത് 500 കിലോ മാത്രമെ വിളവു കിട്ടുകയുള്ളു.
ഗുരുതരമായ കാര്‍ഷിക പ്രതിസന്ധി കണക്കിലെടുത്തു മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുക, കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കുക, വരിനെല്ലിന്റെ സാന്നിധ്യം കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്നു തുടച്ചു നീക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കുട്ടനാട്ടിലെ നെല്‍കര്‍ഷകരുടെ സമരപ്രഖ്യാപന കണ്വന്ഷന് 30നു മാമ്പുഴക്കരി കെവിഎസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഫാ. തോമസ് പീലിയാനിക്കല്‍ അറിയിച്ചു.
രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങളില്‍ വീണ്ടും മുഞ്ഞയുടെ ആക്രമണം വ്യാപകമാണ്. കൃഷിയിറക്കി 70 മുതല്‍ 90 ദിവസം വരെയായ പാടശേഖരങ്ങളിലാണു മുഞ്ഞയുടെ ആക്രമണം ഇപ്പോള്‍ വ്യാപകമാകുന്നത്. ഒരു നെല്ചെടിയില് ആരംഭിക്കുന്ന മുഞ്ഞയുടെ ആക്രമണം വീശുവലവട്ടം വിസ്തൃതിയിലെത്തുന്നതോടെ നെല്ചെടികള് അവിഞ്ഞു വീഴുകയാണു ചെയ്യുന്നത്.
പിന്നീട് ഒന്നും രണ്ടും മീറ്റര്‍ മാറി അതേപോലെ തന്ന നെല്ചെടികള് കരിഞ്ഞുണങ്ങി വീഴുകയും ചെയ്യുന്നുണ്ട്. കതിരിട്ടു പാലടിച്ചു മുറുകുന്ന സമയമായതിനാല്‍ പൂര്‍ണമായും പതിരായി മാറുകയാണ്. കൂടുതല്‍ സ്ഥങ്ങളിലേക്കു വ്യാപിച്ചാല്‍ കര്‍ഷകര്‍ക്കു കനത്ത നഷ്ടം സംഭവിക്കും.
പഞ്ചക്കൃഷി വിളവെടുപ്പ് 110 മുതല്‍ 120 ദിവസത്തിനകമാണു വിളവെടുക്കുന്നതെങ്കില്‍ രണ്ടാം കൃഷിയുടെ വിളവെടുപ്പ് 130 ദിവസം വരെ നീളുകയാണു ചെയ്യുന്നത്. മഴക്കാലം കൂടുതലായതിനാല്‍ നെല്ലിന്റെ പച്ചപ്പ് മാറാത്തതാണു കാരണം. ഇതു കീടാക്രമണത്തിനും കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: